Friday 5 August 2016

ഒരു ജൂലൈ 19 2016, എഫ്ബി പോസ്റ്റ്‌.

കുറച്ച് സംസാരിക്കുകയും കൂടുതൽ യാത്ര ചെയ്യുന്നവനുമായി മാറുക. അപ്പോൾ നിങ്ങൾ വലിയ ഒരു കഥ പറച്ചിൽകാരനായി മാറിയിട്ടുണ്ടാകും
_ ഇബ്നു ബത്തൂത്ത
യാത്രകൾ ചെയ്യുന്നത് എന്തിനാണ് എന്നതിന് മറുപടി ഒന്നും ഉണ്ടാകണമെന്നില്ല. അതല്ലങ്കിൽ ഉത്തരമില്ല എന്ന് തന്നെ പറയാം. ഉത്തരങ്ങൾ ഇല്ലാത്ത, ലക്ഷ്യങ്ങൾ ഇല്ലാത്ത, യാത്ര തന്നെ ലക്ഷ്യമായ യാത്രകൾ. എവിടെ /എപ്പോൾ എന്ന് പറയാൻ കഴിയാത്ത തരത്തിലുള്ള യാത്രകളാണ് എനിക്ക് പ്രിയങ്കരവും.
യാത്രകൾക്കിടയിൽ പ്രതീക്ഷിക്കാതെ കടന്ന് വരുന്ന അതിഥികൾ ഉണ്ടാകും. യഥാർത്ഥത്തിൽ അത്തരം ആളുകളിലേയ്ക്കാണ് എന്റെ യാത്രകൾ ചെന്നെത്താറുള്ളതും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കൊണ്ട് തന്നെ പലതരത്തിലുള്ള സംഭവ വികാസങ്ങളിൽ പെട്ട് പോകാറുമുണ്ട്. ചില കാഴ്ചകൾ കാണാത്തത് പോലെ കടന്ന് പോകേണ്ടി വരും. മറ്റ് ചിലതിൽ നമുക്ക് ഒരു വേഷം ആടി തീർക്കേണ്ടിയും വരാം. ഇത്തരം യാത്രാനുഭവങ്ങൾ കെട്ട്കഥകളേക്കാൾ വിചിത്രമാകും. അത് കൊണ്ട്തന്നെ അത്തരം കഥകൾ എല്ലാവരോടും കൊട്ടിഘോഷിച്ച് പറയാനുമാകില്ല.
യാത്രയെ സ്നേഹിക്കുന്ന, അതിന്റെ യഥാർത്ഥ സത്ത അറിയുന്നവർക്ക് മഹാവിദ്യ കൈമാറുന്നത് പോലെ കൈമാറേണ്ടുന്ന മന്ത്രമാണ് ചില യാത്രാക്കുറിപ്പുകൾ.

പോസ്റ്റ് ഇടാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്നവർക്കിടയിൽ നിൽക്കുമ്പോൾ നമ്മൾ എന്ത് പോസ്റ്റിടാനാണ്? ഏറ്റവും പ്രിയപ്പെട്ടവർക്കിടയിൽ, യാത്രയുടെ ലഹരി അറിയുന്നവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന തരം യാത്രകളാണ് സംഭവിച്ചിട്ടുള്ളതും. അത്തരം അനുഭവങ്ങൾ തുറന്ന് പറയാനെ കഴിയു.
ഇന്ത്യയിലെ അവസാന വില്ലേജ് ആയ മന യിലും, നദിയിലും തുർതുക്കിലുംഒക്കെ ആയിട്ട് കുറെ ദിവസങ്ങൾ. പിന്നെ മഞ്ഞ് മലകളിലെ ഷേർപ്പകൾക്കൊപ്പം. പിന്നെ കുറച്ച് അഹോരികൾക്കൊപ്പം, മുനിമാർക്കൊപ്പം, ബുദ്ധിസ്റ്റുകൾക്കൊപ്പം, മാവോയിസ്റ്റ് എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട മനുഷ്യർക്കൊപ്പം, ലോറിക്കാർക്കൊപ്പം, ആട്ടിടയൻമാർക്കൊപ്പം, പാഴ്സൽ സർവ്വീസുകാർക്കൊപ്പം... അങ്ങിനെ പലർക്കൊപ്പം അവരിലൊരാളായി മാറിയ ദിവസങ്ങൾ എല്ലാം യാത്രയിൽ സംഭവിച്ചിട്ടുണ്ട്. അത്തരം കഥകൾ യാത്രയെ അത്രയധികം സ്നേഹിക്കുന്നവർക്കിടയിൽ മാത്രമായി തുറക്കുന്നതാണ്....
(ഇതോടൊപ്പമുള്ള ചിത്രം നാട്ടിൽ വന്ന് കുറച്ച് ദിവസം കഴിഞ്ഞ് എടുത്തതാണ്)

Monday 7 December 2015

രഘുരാജ്പൂര്‍ (Reghurajpur) അഥവാ ആര്‍ട്ടിസ്റ്റ് വില്ലേജ് :

വില്ലേജിനു ഉള്‍ഭാഗം... 
രഘുരാജ്പൂര്‍  (Reghurajpur) അഥവാ ആര്‍ട്ടിസ്റ്റ് വില്ലേജ് ..:

ഒറീസ്സയിലൂടെയുള്ള യാത്രകളില്‍ സാധാരണ എല്ലാവരും ഭുവനേശ്വര്‍ വഴി പുരിയിലോ അവിടെ നിന്നും കൊണാര്‍ക്ക്‌ സണ്‍ ടെമ്പിളിലോ പോയി യാത്ര അവസാനിപ്പിക്കാറാണ് പതിവ്. ഒറീസ എന്ന് പറഞ്ഞാല്‍ കൊണാര്‍ക്ക്‌ ആണ് പൊതു മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുക. ഞാനും അതേപോലെ തന്നെ പുരിയിലും കൊനാര്‍ക്കിലുമൊക്കെ കറങ്ങി തിരിഞ്ഞു. പക്ഷെ എന്‍റെ യാത്ര ഒരു ടൂരിസ്സ്റ്റ് എന്ന നിലയില്‍ അല്ലല്ലോ .... ഒരു യാത്രികന്‍ മാത്രമാണ്. എങ്ങോട്ടും, എവിടേക്കും ഇഷ്ട്ടമുള്ളത് പോലെ വണ്ടി തിരിക്കാം. പോകുന്നിടത്ത് എല്ലാം കഴിയുന്നിടത്തോളം നോട്ടീസ് വിതരണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പുരിയിലും പരിസരപ്രദേശങ്ങളിലും ഞാന്‍ കൊണ്ട് വന്ന 'STOP CHILD ABUSE,'  എന്ന മെസേജ് ആലേഖനം ചെയിത നോട്ടീസ് വിതരണം ചെയിതു കഴിഞ്ഞിരുന്നു. (ഹിന്ദിയില്‍ പരിഭാഷ പെടുത്തിയത്).
ഒറീസ്സയിലെ ചിലസ്ഥലങ്ങളൊക്കെ പോകണമെന്ന് ആദ്യമേ മനസ്സില്‍ പ്ലാന്‍ ചെയിതിരുന്നു. അതൊക്കെ മറ്റു കുറിപ്പുകളിലൂടെ ഞാന്‍ പറയാം...
സാധാരണ കേരളത്തില്‍ നിന്നും പോകുമ്പോള്‍ എല്ലാവരും കവര്‍ ചെയ്യാത്ത വഴികളും സ്ഥലങ്ങളും ഷോര്‍ട്ട് ലിസ്റ്റ് ചെയിതിരുന്നു. പക്ഷെ പണ്ടെപ്പോഴോ ഏതോ ഹിന്ദി ചാനലില്‍ കണ്ട ഒരു സ്ഥലം പലപ്പോഴും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. യാത്രക്കിടയില്‍ പലപ്പോഴും ഇന്റര്‍നെറ്റ്‌ പണി മുടക്കുന്നത് കൊണ്ടും ഗൂഗിള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഒറീസ്സയില്‍ എത്തിയ രാത്രിയില്‍ സുഹൃത്തും എഴുത്തുകാരിയുംആയ വീണാദേവിയെ വിളിച്ച് ഈ സംശയം പറഞ്ഞു. ഉടനെ തന്നെ എന്സയ്ക്ലോപീടിയ സ്ഥലപ്പേര് പറഞ്ഞു തന്നു. ''രഘുരാജ് പൂര്‍!".
 രഘുരാജ്പൂര് വില്ലെജിലുള്ള സോഷ്യല്‍ മാപ്.അവിടെ തന്നെ ഉള്ള ഒരു കലാകാരന്‍റെ 
സംഭാവനാ ഹെ !

രഘുരാജ്പൂര്‍, പുരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഭുവനെവ്ശ്വര്‍-പുരി റോഡില്‍ പുരിയില്‍ എത്തുന്നതിന് 14 Km മുന്‍പായി ചന്ദന്‍പൂര്‍ എന്ന സ്ഥലം എത്തും. ചെറിയ ഒരു സ്ഥലമാണ് ചന്ദന്‍പൂര്‍ .
സ്ഥലപ്പേര് നോക്കി വന്നാല്‍ മാത്രമേ കണ്ട് പിടിക്കാന്‍ ആകു. അവിടെ ഇടത്ത് വശത്ത് ഒരു ഹോട്ടല്‍ ഉണ്ടാകും. ചന്ദന്‍പൂരിലെ ഏക ഹോട്ടല്‍ ആണത്. (അവിടെ നിന്നു വട്ടയില പോലെയുള്ള ഏതോ കുറെ ഇലയില്‍ ഈര്‍ക്കില്‍ കൊണ്ട് തുന്നിചേര്‍ത്ത ഒന്നിലാണ് ഉച്ചയൂണ് ലഭിക്കുക,) ചന്ദന്‍ പൂരില്‍ നിന്നും ഇടത്തേക്ക് കിടക്കുന്ന വഴിയെ 4Km പോകുമ്പോള്‍ ചന്ദന്‍പൂര്‍ ബസാര്‍ എന്നറിയപ്പെടുന്ന സ്ഥലമെത്തും .അവിടെയാണ് മത്സ്യ മാംസങ്ങളും പച്ചകറികളും ലഭ്യമാകുന്നിടം. വളരെ കളര്‍ഫുള്‍ ആയിട്ടുള്ള ഒരു സ്ഥലമാണ് ഇവിടം. ജനങ്ങളുടെ തിരക്കുകളും ബഹളങ്ങളും പിന്നിട്ടു രണ്ടു കിലോമീറ്റര്‍ കൂടി മുന്നോട്ട് പോകുമ്പോള്‍ വലതു വശത്തേക്ക് ചെറിയ ഒരു വഴി ഉണ്ടാകും. അത് പിന്നിട്ടു കഴിയുമ്പോള്‍ പഴയ കേരളം അങ്ങോട്ട്‌ പറിച്ച് നട്ടത് പോലെ നമുക്ക് തോന്നാം... അത്രത്തോളം പ്രകൃതി രമണീയമായ ഒരു സ്ഥലം... പിന്നെയും ടെന്‍സിംഗ് മുന്നിലേക്ക്‌ കുതിച്ചു കൊണ്ടേ ഇരുന്നു. പ്രശസ്തമായ ഭാര്‍ഗവി പുഴ ഇത് വഴി കടന്ന് പോകുന്നുണ്ട്. മാല്‍ഗുഡി ഡെയ്സ് നോവലിലെ പോലെ മനോഹരമായ ദ്രിശ്യങ്ങള്‍. ഇടയ്ക്കിടെ ചെറിയ പുഴകളും തോടുകളും എല്ലാം പിന്നിട്ട് പോകുമ്പോള്‍ 'രഘുരാജ്പൂര്‍ പോകുവാന്‍ ഇത് വഴി,' എന്ന ബോര്‍ഡ് കണ്ടു. വീണ്ടും വലത്തേക്ക് തിരിച്ചു മുന്നോട്ട്...
തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ ചെറിയ ഒരു വഴി.... അത് വഴി മുന്നോട്ടു പോകുംതോറും ചിത്രാലങ്കാരങ്ങള്‍ കൊണ്ട് പണിത വലിയ ഒരു ഗോപുരം മുന്നില്‍ വലുതായി വലുതായി വന്നു കൊണ്ടിരുന്നു. ഗോപുരം കടന്നു അകത്തേക്ക് കയറിയതും മറ്റൊരു ലോകം!! ഒരുപാട് വീടുകള്‍ ഗല്ലി പോലെ മുന്നില്‍... എല്ലാവീടുകളും ഓരോ തരത്തില്‍ ചിത്രപണികള്‍ നടത്തിയിരിക്കുന്നു.പെയിന്റിംഗ് എന്നതിന്‍റെ വിവിധ രീതികള്‍... പ്രത്യേകിച്ചും മ്യൂറല്‍ പെയിന്റിംഗ് ... അത് നേരില്‍ കാണേണ്ടുന്ന കാഴ്ച തന്നെയാണ്
 ഭഗവത്ഗീതയിലെ പ്രധാന സംഭവങ്ങള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്.

ചെറിയ ഒരു ഗ്രാമം തന്നെ മ്യൂറല്‍ പെയിന്റിംഗാല്‍, അതും വ്യത്യസ്ത തരത്തില്‍ ചെയിതിരിക്കുന്നു. ഇവിടെ ഉള്ള എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അച്ഛനും അമ്മയും മകനും മകളും എല്ലാം.... അങ്ങിനെ എല്ലാ വീട്ടിലുള്ളവരും ആര്‍ട്ടിസ്റ്റുകള്‍...!!എല്ലാവരും സ്വന്തം വീടുകള്‍ ചിത്രപണികളാല്‍ അലങ്കരിച്ചിരിക്കുന്നു.

 "രഘുരാജ്പൂര് - ഒരു വീടിനു മുന്‍ ഭാഗം"
ഈ കളര്‍ കോമ്പിനേഷനും സൈക്കിളും ആ ചിത്രവുംഎല്ലാം എന്ത്കൊണ്ടോ എനിക്ക് ഏറെ ഇഷ്ട്ടമായി. 
കല്യാണകുറികള്‍ ഡിസൈന്‍ ചെയ്യുന്ന കലാകാരന്റെ വീട്. 
 എന്നോടൊപ്പം വന്ന ചെറുപ്പക്കാരന്റെ ചിത്രശാല, ഇതിനുള്‍ഭാഗം കാണേണ്ടതാണ്.wink emoticon

 ഒരു വീടിനു പുറകുവശം. ആ സൈക്കിള്‍ വെച്ചിരിക്കുന്നതിന് പോലും ഒരുഭംഗി തോന്നുന്നില്ലെ
വില്ലേജ് കമാനം കടന്നപ്പോള്‍ തന്നെ കുറെഏറെ ആളുകള്‍ ഓടിഅടുത്തേക്ക്‌വന്നു. എന്‍റെ കെട്ടും കോലവും കണ്ടാകും.. അല്‍പ്പം അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് അവരെല്ലാം നോക്കിയത്. വണ്ടി നമ്പര്‍ ഒന്ന് നോകിയിട്ടു 'ആപ് കേരളാ സെ ആയ' എന്ന് ചോദിച്ചു. അതെ.. കേരളത്തില്‍ നിന്നുള്ള ആപ്പ് പാര്‍സല്‍ വന്നതാണെന്ന് ഞാന്‍ തമാശ പറഞ്ഞു. വന്ന ചെറുപ്പക്കാരെ എല്ലാവരെയും പരിചയപ്പെട്ടു. എല്ലാവരും ആര്‍ട്ടിസ്റ്റുകള്‍ തന്നെ. അതിലൊരാള്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്നും കൊച്ചിയില്‍ ഏതൊക്കെയോ ഹോടലുകളില്‍ മ്യൂറല്‍ പെയിന്റിംഗ് നടത്തിയിട്ടുന്ടെന്നൊക്കെ പറഞ്ഞു, എന്തായാല്ലും വിശദമായി സംസാരിക്കാമെന്നും, ആദ്യം ഞാന്‍ ബുള്ളറ്റില്‍തന്നെ ഒരു റൌണ്ട്അടിച്ചിട്ട്വ വരാമെന്നും പറഞ്ഞു. 
ഗോപ്രോ സെറ്റ് ചെയിതു മുന്നോട്ട് യാത്ര ആയി. 5 മിനിറ്റ് കൊണ്ട് ആ 'വില്ലേജ്' മുഴുവന്‍ ഗോപ്രോയില്‍ പതിഞ്ഞു. അപ്പോഴേക്കും ആദ്യം കണ്ടചെറുപ്പക്കാരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ അടുത്തേക് വന്നു. അദ്ദേഹം എല്ലാം എന്നെ വിശദമായി കാണിച്ചു തരാമെന്ന് എല്‍ക്കുകയും,  പറഞ്ഞത്പോലെ തന്നെ ഓരോവീടുകളിലേക്കും എന്നെ കൂട്ടുകയും ചെയിതു.
എല്ലാവരും പരമ്പരാഗതമായി കലാകാരന്മാര്‍ ആണ്. വരയ്ക്കുന്നവര്‍..എഴുതുന്നവര്‍..പാടുന്നവര്‍...
അങ്ങിനെ എല്ലാം ഒരിടത്ത് മേളിചിരിക്കുന്ന അപൂര്‍വ ഗ്രാമം. ആ ചെറിയ ഗ്രാമത്തില്‍ നൂറില്‍ താഴെ മാത്രമേ വീടുകള്‍ ഉള്ളൂ.
ചിലര്‍ മ്യൂറല്‍ പെയിന്റിംഗ് ചെയ്യുമ്പോള്‍ മറ്റുചിലര്‍ വസ്ത്രങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു. ചിലര്‍ ഓലകളില്‍, ഇലകളില്‍... മതിലുകളില്‍... അങ്ങിനെ അങ്ങിനെ പലതരത്തില്‍ ചിത്രങ്ങള്‍ ചമയ്ക്കുന്നവര്‍... 


 എന്‍റെ ബുള്ളറ്റ് ഇരിക്കുന്ന ഒരുചിത്രം കണ്ടില്ലേ? അതിന് ഉള്‍ഭാഗം ആണിത്. എന്‍റെകൂടെ വന്ന ആളിന്റെ ജെയ്ഷ്ട്ടന്‍ ആണ്ചിത്രത്തില്‍ ഉള്ളത്.
ഒരു കൊച്ചു കലാകാരിയുടെ മ്യൂറല്‍ വര്‍ക്ക്. ക്യാമറമേനോനൊടൊപ്പംഏതോ ഒരു ഭ്രാന്തനും...

എല്ലാ വീടുകളിലും കയറിഇറങ്ങി വൈക്കുന്നേരം ആയപ്പോഴേക്കും ഞാന്‍ അവര്‍ക്കെല്ലാം പരിചിതനും അയല്‍വാസിയും ആയത്പോലെ ആയിതീര്‍ന്നു. എല്ലാവരും അടുത്ത ഉത്സവത്തിനും ഫെസ്ടിവലിനും ക്ഷണിച്ചു. എന്തായാല്ലും ബൈക്ക് യാത്ര ഇല്ലാതെ ആണെങ്കിലും അവിടെ എത്താമെന്നും രണ്ടു ദിവസം അവരോടൊപ്പം കൂടാമെന്നും വാക്ക് കൊടുത്തു, കുറെയേറെ ചിത്രങ്ങളും വാങ്ങി ടെന്സിങ്ങിനോടൊപ്പംഅടുത്ത ലക്ഷ്യത്തിലേക്ക്....

കൂടുതല്‍ ചിത്രങ്ങള്‍ കമന്റ് ബോക്സില്‍


എന്നോടൊപ്പം വീടുകള്‍ കാട്ടിതരുവാന്‍ കൂടെ കൂടിയ ചെറുപ്പക്കാരന്‍. ഇടക് ക്യാമറമേനോനും ആകേണ്ടി വന്ന ഹതഭാഗ്യന്‍ .
ഇദ്ദേഹവും നല്ലൊരു പെയിനട്ര്‍ ആണ്. സൈഡിലെ ഭിത്തിയില്‍ കാണുന്നത് ആ വില്ലേജിലെ ഏറ്റവും പഴക്കം ചെന്ന പെയിന്റിംഗ് ആണ്. ഏകദേശം 100 വര്ഷത്തിന് മുകളില്‍ പഴക്കമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു, പച്ചിലകളുടെചാറും മറ്റുംകൊണ്ടാണ് അത് വരച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത.  
 എത്രകണ്ടാല്ലും മതി ആകാത്ത ചിത്രങ്ങളുടെ ലോകം ഈ കൂട്ടുകാരന്‍ എനിക്കായ് തുറന്നു തന്നു.!

അവിടുത്തെ ചില വര്‍ക്കുകള്‍ ഇനിയുള്ള ചിത്രങ്ങളിലൂടെ കാണാം.


 രാധാമാധവം



  പ്രതേകതരം പട്ട് ഉണക്കിയെടുത് അതില്‍ പ്രതേക നിറങ്ങള്‍ചാലിച്ചാണ് ഇത് ചെയിതിരിക്കുന്നത് എന്നാണു അവര് പറഞ്ഞത്.കൂടുതല്‍ എനിക്ക്അറിയില്ല. അത്കൊണ്ട് കേട്ടിരുന്നു. കൂടുതല്‍ അറിവുള്ളവര്‍ ഇതിന്റെ പുറകിലുള്ള കാര്യങ്ങള്‍ പങ്ക് വെക്കട്ടെ....


എനിക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു വര്‍ക്ക് ആയിരുന്നു ഇത്, അതും വാങ്ങികൊണ്ട് ഇങ്ങു പോന്നു. നേരിട്ട് വാങ്ങിയത്കൊണ്ടും ബന്ധുആയിട്ട് കണ്ടത്കൊണ്ടുമാകും തുച്ചമായ വിലയെ അവര്‍ഇതിനു കൈപറ്റിയുള്ളൂ. ഒന്ന് രണ്ടു മ്യൂറല്‍ വര്‍ക്ക്,ചില ചിത്രതുന്നലുകള്‍ എല്ലാം അവര്‍ എനിക്ക് സമ്മാനമായി തന്നിരുന്നു. 
  
‪#‎Reghurajpur‬
‪#‎രഘുരാജ്പൂര്‬
‪#‎Orissa‬
‪#‎Artist_Village‬

Thursday 15 October 2015

കൊളുക്കുമല യാത്ര - ചെറിയ ഒരു കുറിപ്പ്




കൊളുക്കുമല യാത്ര - ചെറിയ ഒരു കുറിപ്പ്
(ഞാന്‍ പഴയത് പോലെ യാത്രാ വിവരണങ്ങള്‍ എഴുതുന്നില്ല എന്ന പരാതിയില്‍ നിന്നു താല്‍കാലിക ആശ്വാസം കൂടി ആണിത് - ത്വാതികഅവലോകനം ഇല്ല. ഹൃദയത്തിന്റെ ഭാഷയില്‍ ഉള്ളതാണ്. പഞ്ഞിക്കിടരുത്.. smile emoticon )
Add caption


മൂന്നാര്‍ എന്നും എനിക്ക് പ്രണയിനിയെ പോലെയാണ്... എപ്പോഴും ഞാന്‍ സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു. ഇടയ്ക്കിടെ കാണുവാന്‍ ആഗ്രഹിക്കും.. ഓടി പോകും..അല്‍പ്പ നേരം അവളുടെ തണുപ്പില്‍ ഇരിക്കും...പല കഥകള്‍ മൂന്നാര്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടാകാം ... എപ്പോഴും അവളെ അറിഞ്ഞു കൊണ്ടേ ഇരുന്നു.... പക്ഷെ അവളുടെ മനസ്സ് എങ്ങിനെ എന്ന് ഒരിക്കല്‍ പോലും ഞാന്‍ നോക്കിയില്ല.എന്‍റെ
കാമുകിമാര്‍ പറയുന്നത് പോലെ.... ഒരിക്കലും അറിയാന്‍ ശ്രമിച്ചില്ല എന്ന് പറയുന്നത് പോലെ (ചിലപ്പോഴൊക്കെ സ്നേഹപൂര്‍വ്വം ആകാം പറയുക )..പക്ഷെ ഇത്തവണ ഞാന്‍ ഓര്‍ത്തു അവളുടെ മനസ്സ് അറിയണമെന്ന്..അങ്ങിനെ ആണ് കൊളുക്കുമല അറിയാന്‍ ഇറങ്ങുന്നത് . മൂന്നാറിന്റെ ഹൃദയം അറിയണമെങ്കില്‍ ഒരിക്കല്‍ എങ്കിലും കൊളുക്കുമല പോകണം ...( അതില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ട്.അവസാനം പറയാം )
Add caption

കഴിഞ്ഞ ആഴ്ച ,''വരുന്ന   ആഴ്ച  കൊളുക്കുമല പോകുന്നു ,ആരെങ്കിലും കൂടുന്നോ,'' എന്ന് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഒരുപാട് പേര്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയിതു. ശനിയാഴ്ച ആയപ്പോഴേക്കും ആളിന്റെ എണ്ണം കുറഞ്ഞു കുറഞ്ഞു ഞാന്‍ മാത്രം എന്ന അവസ്ഥയിലേക്ക് എത്തിപെട്ടു. പക്ഷെ രാത്രിയില്‍ തൃശ്ശൂര്‍ നിന്നും ക്ലിന്റന്‍ എന്ന ഘടോല്‍ഘച്ചന്‍ വരാമെന്ന് അറിയിച്ചു. ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ 5 AM എറണാകുളം വൈറ്റില നിന്നും പുറപ്പെടും എന്ന് ആദ്യമേ എല്ലാവരോടും പറഞ്ഞിരുന്നു. അതുകൊണ്ടാകാം ആളിന്റെ എണ്ണം കുറഞ്ഞത്.യാത്രയുടെ സ്പിരിറ്റ്‌ അറിയാവുന്ന ക്ലിന്റന്‍ തൃശ്ശൂര്‍ നിന്നും 4.55 ആയപ്പോള്‍ വൈറ്റില സിഗ്നലില്‍ എത്തി ഹാജര്‍ വെച്ചു. ഞാനും അവിടെ എത്തി .നല്ല മഴ ഉണ്ടായിരുന്നു .... മഴകോട്ടില്‍ ശരീരത്തെ ഒളിപ്പിച്ചു യാത്ര തുടങ്ങി...
എറണാകുളത്ത് നിന്നു പുറപ്പെട്ട് 70 km പിന്നിട്ടപ്പോഴേക്കും മഴ മാറിയിരുന്നു... ഇടയ്ക്കു ഒരു മോട്ടലില്‍ കയറി ഭക്ഷണവുംകഴിച്ച് വീണ്ടും യാത്ര...മൂന്നാറിലേക്കുള്ള വഴികള്‍ പതിവില്ലാത്ത നിശബ്ധത തളം കെട്ടി നില്‍ക്കുന്നത്പോലെ തോന്നി... തൊഴിലാളി സമരവും അവരുടെദുരിതവും മൂന്നാറിലെ കാറ്റുകള്‍ പോലും ഏറ്റെടുത്തത് പോലെ....
Add caption
വളരെ പതുക്കെയാണ് ഞങ്ങള്‍ പോയികൊണ്ട്‌ ഇരിക്കുന്നതും. എറണാകുളം-മൂന്നാര്‍ 128 Km ആണ്. മൂന്നാറില്‍നിന്നും 45 കിലോമീറ്റര്‍ ദേവികുളം-സൂര്യനെല്ലി വഴിപോയാല്‍ കൊളുക്കുമല എത്തും. സൂര്യനെല്ലി അതിമനോഹരമായ ഒരുസ്ഥലം ആണ്. കൊളുക്കുമലപോയില്ലായെങ്കിലും സൂര്യനെല്ലി ഒരു തവണഎങ്കിലും സന്ദര്‍ശിക്കണം. പ്രകൃതി ഒരുക്കിയചില ഫ്രെയിമുകള്‍നമ്മെ വല്ലാതെഅതിശയിപ്പിക്കും.
ലോങ്ങ്‌ വൈഡ് ഷോട്ടില്‍ ഉള്ളഫ്രെയിമുകള്‍! മനസ്സിന്കുളിര്‍മ്മ നല്‍കുന്ന കാഴ്ചകളുടെ പറുദീസ.

സൂര്യനെല്ലിയില്‍നിന്നു മുകളിലേക് 16 KM കയറണം.ഗൂഗിളില്‍ സെര്‍ച്ച്‌ചെയിതാല്‍പത്ത്മിനിറ്റ് എന്നെകാണിക്കൂ... പക്ഷെ 16 km കയറുവാന്‍ ബുള്ളറ്റില്‍ പോലും1 Hour 40 Minutes എടുക്കും. തിരികെ ഇറക്കംഇറങ്ങാന്‍1 Hour 10 Minutes മാത്രം. അതായത് സമുദ്രനിരപ്പില്‍നിന്നും7130 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നപ്രദേശം! അതിസാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് മാത്രമേ ബുള്ളറ്റില്‍ പോകാന്‍ കഴിയുകയുള്ളൂ.അത്ര സാഹസികത വേണ്ട എന്നുണ്ടെങ്കില്‍ സൂര്യനെല്ലിയില്‍നിന്നും ഫോര്‍ ഡ്രൈവ് ജീപ്പ് സവാരി നടത്താം.1500 രൂപയാണ്ചാര്‍ജ്.കൂടുതല്‍ചാര്‍ജ് ആണെന്ന്തോന്നാം.പക്ഷെ ആ യാത്രനടത്തികഴിയുമ്പോള്‍ അവര്‍വാങ്ങുന്ന ചാര്‍ജ് വളരെതുച്ചം ആണെന്ന്നമുക്ക് സ്വയം തോന്നികൊള്ളും.ഉരുളന്‍കല്ലുകളുടെ പറുദീസ ആണ്ഈ റോഡ്‌.കുത്തനെഉള്ളകയറ്റവും കൊക്കയുംഎല്ലാം നെഞ്ചിടിപ്പ് കൂട്ടും.അത്രത്തോളംമനോഹരമായ പാതയാണ് നമുക്കായിഒരുക്കിവെച്ചിരിക്കുന്നത്. ! ഇതിനെല്ലാം ഒരുആവരണം പോലെ നല്ല കോടമഞ്ഞും ചുറ്റിനും തെയിലകാടുകളും...ഇതെല്ലംചേര്‍ന്നതാണ് കൊളുക്കുമല...മനസ്സിനെകൊളുത്തിവലിക്കുന്നമലകളുടെദ്രിശ്യഭംഗിആകാം
ചിലപ്പോള്‍ ആ പേര് വരാന്‍ കാരണംഎന്ന് യാത്രക്കിടയില്‍എനിക്ക് തോന്നി.....
കൊളുക്കുമലയിലേക്കുള്ള വഴി.

താഴെനിന്നുകാണുന്നചെറിയ പൊട്ടുപോലെയുള്ളസ്ഥലത്ത്നിന്നുമാണ്നമ്മള്‍മുകളിലേക്ക്കയറിവരുന്നത്. ഫുള്‍ വ്യൂ ആക്കിയാല്‍മാത്രമേകാണുവാന്‍കഴിയു

ഈ സൈഡില്‍ കാണുന്ന ചെറിയ വഴിയിലൂടെയാണ് നമ്മള്‍മുകളിലേക്ക് കയറിവരിക
ടാറിംഗ്കഴിഞ്ഞുള്ള ഭാഗത്ത്നിന്നുമുള്ള ഒരുകാഴ്ച. ഫോട്ടോയില്‍ ഉള്ളതാണ് ഘടോല്‍ഘച്ചന്‍ ക്ലിന്റന്‍ smile emoticon ഏറ്റവും 
മുകളില്‍എത്തിയിട്ടേപിന്നെഫോട്ടോഎടുക്കാന്‍ കഴിഞ്ഞുള്ളു. അത്രയ്ക്ക്നല്ലറോഡ്‌!!


നല്ലറോഡ്‌ഇവിടെവരെയേഉള്ളൂ..വലത്തേക്ക് തിരിഞ്ഞാല്‍ ടാറിംഗ് അപ്രത്യക്ഷം ആണ്


റോഡിന്‍റെ അവസ്ഥയും കുത്തനെയുള്ള ചെരിവും
ക്ലിന്റന്‍ എടുത്ത പടം. 
സൂര്യനെല്ലി പിന്നിടുബോഴേക്കുംറോഡിന്റെവീതിയും കുറഞ്ഞുകുറഞ്ഞുവന്നു. പതുക്കെറോഡിലെ ടാറിംഗ് അപ്രത്യക്ഷം ആയിതുടങ്ങി...എന്നിട്ടും തരക്കേടില്ല..നല്ലറോഡ്‌ ആയിതുടങ്ങി... ഇതൊക്കെ എന്ത്... നമ്മളെത്ര റോഡ്‌ കണ്ടതാഡാ ക്ലിന്ടാ, ദൈര്യായി കയറാം എന്നൊക്കെ ഇത്തിരിഅഹങ്കാരത്തോടെപറഞ്ഞു കൊണ്ട്തന്നെആണ് ബുള്ളറ്റ് മുന്നോട്ടുഎടുക്കുന്നത്. ക്ലിന്റന്‍ ബജാജ്അവെഞ്ചാര്‍ ആണ് കൊണ്ട്വന്നിരിക്കുന്നത്. നല്ല സ്മൂത്ത്‌ആയിട്ടാണ് കയറുന്നത്. ഇടയ്ക്കിടെമുകളില്‍ നിന്നുജീപ്പില്‍ വരുന്നവര്‍ വിചിത്ര ജീവികളെ കാണുന്നപോലെയാണ് നമ്മളെനോക്കുന്നത്. ഇവനൊന്നും വേറെ പണിയില്ലേ. വല്ലജീപ്പിലും വന്നുകൂടെ എന്ന ഒരുചോദ്യം ഒരുനോട്ടത്തിലൂടെ ഒരുപെങ്കൊച് പാസ്സാക്കി കടന്നു പോയി.

ഹ്ഹോ..ഇതൊക്കെ എന്ത് എന്ന സലിംകുമാറിന്റെ ഡയലോഗിനെ അനുസ്മരിപ്പിച്ചു ബില്‍ക്ലിന്റന്‍ പുറകെ മലകയറുന്നുണ്ട്.
ഒരുകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും കാര്യങ്ങളുടെ പോക്ക് അത്രശരിയല്ല എന്ന്മനസ്സിലായി തുടങ്ങി. നല്ലഉരുളന്‍കല്ലുകളും ചെങ്ക്ത്തായ കയറ്റവും ആയിരുന്നുപിന്നെ. വണ്ടിഓടിച്ചുകയറ്റിഎന്ന്പറയാന്‍ആകില്ല. ഒരു തരം സര്‍ക്കസ്സ് അഭ്യാസംആണത്. രണ്ടുകയ്യികളില്‍ആണ് 200 കിലോ ഭാരം നില്‍ക്കുന്നത്. എങ്ങോട്ടുംതെറ്റിവീഴാതെ ഒരുപ്രത്യേക ബാലന്‍സില്‍ കയറണം.ഫസ്റ്റ്ഗിയറില്‍മാത്രമേകയറാന്‍ പറ്റുകയുള്ളൂ. പുറകില്‍ആളെഇരുത്തികയറുത്. തെറിച്ച് വീഴാനുള്ളചാന്‍സ് കൂടുതല്‍ ആണ്.7 km പിന്നിട്ടപ്പോള്‍ ശൂലത്തിന് മുകളില്‍ഇരുന്നുവരുന്ന ലുട്ടാപ്പിയെ പോലെഒരുപയ്യന്‍ പാഷന്‍ പ്ലസ് കൊണ്ട് ഇറങ്ങിവരുന്നു. അവനെ നമിക്കാതെ തരമില്ല. മനസ്സാണ്ഏറ്റവുംവലുത്എന്ന് ആപയ്യന്‍തെളിയിച്ചുകൊണ്ടാണ് തിരികെ ഇറങ്ങുന്നത്. മുകളിലേക്ക്അവന്‍ വണ്ടികയ്യില്‍എടുത്ത്കൊണ്ടാകും കയറിയത്
എന്ന് ഞാന്‍സങ്കല്‍പ്പിച്ചു. അല്ലാതെകയറാന്‍തരമില്ല. അത്രമോശമാണ് റോഡ്‌.കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു പാഷന്‍പ്ലസ്,അതില്‍രണ്ടുപേര്‍...! .പുറകില്‍ഇരുന്നവന്റെഅടപ്പ്‌ ഇളകികാണും.എന്തായാല്ലും പിള്ളേര്‍ മിടുക്കന്മാര്‍ആണ്. ഇടയ്ക്കിടെബുളട്ടുകളും ജീപ്പുകളും മലയിറങ്ങുന്നുണ്ട്.
അവസാനം ആ പോയിന്റില്‍എത്തി. ടെന്സിങ്ങിന്റെ ഒരുഫോട്ടോയുംഎടുത്തു

12.40 ആയപ്പോള്‍ ഞങ്ങള്‍ മലമുകളില്‍എത്തി. അവിടെനിന്നുള്ളകാഴ്ച എത്രമനോഹരം!
കോടമഞ്ഞിനാല്‍ മുഖം ഒളിപ്പിച്ച് വെച്ചിരിക്കുന്ന കൊളുക്കുമല. ആകാഴ്ചകള്‍ കാരണമാകാം എന്നിലും അല്‍പ്പംപ്രണയം മൊട്ടിട്ട് തുടങ്ങിയിരുന്നു...
അങ്ങിനെ മൂന്നാറിന്റെ ഹൃദയം ഇതാതുറന്നിരിക്കുന്നു.... സ്നേഹത്തിന്റെ,അലിവിന്റെ,കരുണയുടെ മുദ്രപോലെ കോടമഞ്ഞ്‌ പെയിത്കൊണ്ടേ ഇരുന്നു....
ഹൃദയത്തിന്റെ ഭാഷയില്‍അവളോട്‌സംസാരിക്കുന്നത് പോലെയാണല്ലോ അവിടെനിന്നുഒരുചായ കുടിക്കുക എന്നതും ...
നില്‍ക്കുന്നസ്ഥലത്ത്നിന്നുംഒരുകിലോമീറ്റര്‍മുന്നോട്ട് പോയാല്‍ കൊളുക്കുമല ടീ എസ്റ്റേറ്റ്‌ ആയി, അവിടെനിന്നും ചായ കുടിക്കാമെന്ന്കരുതി....അവിടെആകെഉള്ള ടീ എസ്റ്റേറ്റ് നേരിട്ട് നടത്തുന്ന ആ ചായ സ്ടാളില്‍ ഓരോ കപ്പ് ചായക്ക്‌ ഓര്‍ഡര്‍ നല്‍കി....
ആദ്യംപറഞ്ഞ ആ ട്വിസ്റ്റ്‌ ഇതാണ്..... ' മൂന്നാറിന്റെ ഹൃദയം എന്നത്പെണ്ണിന്റെമനസ്സ്പോലെയാണ്... ഒരുപാട് നമ്മള്‍ അവളെ അങ്ങ്സ്നേഹിക്കും. പക്ഷെ അവളുടെ ഹൃദയത്തില്‍ ഒന്നുമുണ്ടാകില്ല....തുറന്നുകാണിച്ചാല്‍ വെറും പൊള്ളയാണ്‌... ആ കൊളുക്കുമല ചായ പോലെ.... മണമോ ഗുണമോ വികാരമോഇല്ലാത്ത ചായ പോലെ... പക്ഷെ എവിടെയോനഷ്ട്ടപെട്ടഅവളുടെമനസ്സിനെ തേടി ഞാന്‍ മറ്റൊരുയാത്രപോകുമെന്ന് പറഞ്ഞു തല്‍ക്കാലം അവളോട്‌വിടപറഞ്ഞു....
എന്നിട്ടുംഹൃദയം വല്ലാതെ തുടിച്ചുകൊണ്ടേ ഇരുന്നു.... പ്രണയംഇല്ലാത്തവളോടുള്ള പ്രണയം പോലെ....

തിരികെഇറങ്ങുമ്പോള്‍ ചെറിയഒരു ചാറ്റല്‍ മഴപെയ്തു..ആസമയത്ത് ക്യാമറാമേനോന്‍ എടുത്തതാണ്എന്നെ.. ചിത്രങ്ങള്‍ഇത്രയുംമതിയാകുംഎന്ന്കരുതുന്നു smile emoticon

(യാത്രക്കിടയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ . എല്ലാം മൊബയില്‍ ചിത്രങ്ങള്‍ ആണ് )

Ernakulam-Munnar-Devikulam-Suryanelli-Kolukkumalai- (173Km)

Saturday 23 May 2015

തിരിച്ചറിവ്

ഇവിടെ എന്‍റെ ചില സുഹൃത്തുക്കള്‍ ചോദിച്ച ഒരു ചോദ്യം ഉണ്ട്, ഞാന്‍ എഴുതുന്നതില്‍ അതിശയോക്തിയോ, ഏച്ചുകെട്ടിയ കഥകളോ ഉണ്ടോ എന്ന്? അതിന്‍റെ ഉത്തരം വളരെ ലളിതം ആണ്; അതായത്, സത്യം പലപ്പോഴും കഥകളെക്കാള്‍ വിചിത്രം ആണ്! അനുഭവിക്കുന്നവര്‍ക്ക് മാത്രം അറിയുന്ന ഒരു അവസ്ഥ കൂടി ആണത്.
എന്‍റെ യാത്ര ഡയറിയിലെ ഓരോ ഏടും യഥാര്‍ഥ സംഭവങ്ങള്‍ മാത്രമാണ്. ഞാന്‍ സ്വയം അനുഭവിച്ചതും കണ്ടറിഞ്ഞതും ആയ വസ്തുതകള്‍ മാത്രം. ഓരോ ദിവസവും രാത്രി മുടങ്ങാതെ ഡിക്റ്റഫോണില്‍ റെക്കോര്‍ഡ്‌ ചെയ്തു സൂക്ഷിച്ചതും, എഴുതിയതുമായ കാര്യങ്ങള്‍ ഇവിടെക്ക് പകര്‍ത്തുന്നു എന്ന് മാത്രം.
(പിന്നെ ടെന്‍സിംഗ് എന്നത് എന്‍റെ ബുള്ളറ്റിന്റെ പേരാണ്. പലരും മെസ്സേജില്‍ വന്നു ചോദിക്കാറുണ്ട്. ഇനി ആ ചോദ്യം ഒഴിവാകും എന്ന് കരുതുന്നു)
ഇനി തുടര്‍ന്നു വായിക്കാം

<<ഒരേ കാടി ..>>

തുടക്കത്തില്‍ 'രാജുഭായ്' യുടെ കാര്യം പറഞ്ഞത് ഒരു ലൈറ്റ് തുടക്കത്തിനു വേണ്ടി മാത്രം ആയിരുന്നു. പക്ഷെ യാത്രയുടെ ഭൂരിഭാഗവും അങ്ങനെ ആയിരുന്നില്ല. നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ ആത്മാവ് അറിഞ്ഞ സംഭവങ്ങളില്‍ ഒന്നിലേക്കാണ്‌ ഈ അദ്ധ്യായം കടക്കുന്നത്‌.
യാത്രയുടെ പതിന്നാലാം ദിവസം. ഞാന്‍ രാവിലെ ബാരയില്‍ നിന്നും മിര്‍സപൂരിലേക്ക് (ബീഹാറില്‍ നിന്നും മധ്യപ്രദേശിലെക് ) ഉള്ള യാത്രയിലാണ് അന്ന് ഞാന്‍.

തലേന്ന് ഒരു ചെറിയ ലോഡ്ജ് മുറിയില്‍ ആണ് തങ്ങിയത്. അവിടെ കഴിക്കാന്‍ ഒന്നും കിട്ടിയില്ല. എന്തായാലും അതിരാവിലെ തന്നെ അവിടുന്ന് പുറപ്പെട്ടു. യാത്രക്കിടയില്‍ വഴിയരികില്‍ ഒരു ചെറിയ മാടക്കട കണ്ടു. അപ്പോഴേക്കും എട്ട് മണി ആയിട്ടുണ്ടാകും . എന്നോ വാങ്ങി വെച്ച പൊടിയും വെയിലും ഏറ്റു കിടക്കുന്ന കുറച്ചു ലെയ്സ് പാക്കറ്റുകള്‍ ആ പെട്ടിക്കടയില്‍ തൂങ്ങി കിടപ്പുണ്ട്. കട്ടന്‍ചായ അല്ലാതെ വേറെ ഒന്നുമില്ല . ഞാന്‍ ഒരു കപ്പ്‌ ചായ വാങ്ങി കുടിച്ചു. കൂടെ കയ്യില്‍ ഉണ്ടായിരുന്ന രണ്ടു ബിസ്കറ്റുകളും അകത്താക്കി. കടക്കാരനും രണ്ടു ബിസ്കറ്റ് കൊടുത്തു കുറച്ചു നേരം നാട്ടു വര്‍ത്തമാനങ്ങളുമായി അവിടെ ഇരുന്നു. ഇതിനിടയില്‍ ഭക്ഷണം കഴിക്കാന്‍ വല്ല ഹോട്ടലോ മറ്റോ ഉണ്ടാകുമോ എന്ന് ഞാന്‍ തിരക്കി. അവിടെ ചായ കുടിക്കാന്‍ വരുന്നത് പോലും ഒരു ആര്‍ഭാടം ആണെന്ന് പുള്ളിക്കാരന്‍ പറയുമ്പോള്‍ ആണ് ഞാന്‍ അറിയുന്നത്. പിന്നല്ലേ ഹോട്ടല്‍!
"ഇവിടെ എല്ലാവരും പാവപ്പെട്ടവര്‍ ആണ്. ചായക്കടയില്‍ പോയി ആരും കഴിക്കില്ല. അവരവര്‍ക്ക് വേണ്ടത് വീട്ടില്‍ ഉണ്ടാക്കി കഴിക്കും''. കടയുടമ വിശദീകരിച്ചു. ഞങ്ങള്‍ വേറെയും പലതും സംസാരിച്ചു. പൈസയും കൊടുത്ത് ഞാന്‍ ടെന്‍സിങ്ങിനെ വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തു.
സിനിമയില്‍ പറയുന്നത് പോലെ നീലാകാശവും ചുവന്ന ഭൂമിയും മാത്രം. വെയില്‍ കത്തി തുടങ്ങി. 46 - 47 ഡിഗ്രീ ചൂടുണ്ട്. മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡ്‌ മാത്രം. വരണ്ട നിലങ്ങള്‍ പിന്നിട്ടു വയലുകളുടെ നടുവിലൂടെ ഹൈവേ നീണ്ടുകിടക്കുന്നു. വഴിയരികില്‍ എവിടെയും ഒരു കാക്കക്കാലിന്റെ തണല്‍ പോലുമില്ല. തീ പാറുന്ന വെയില്‍. എന്‍റെ കയ്യില്‍ കാലത്ത് വഴിയില്‍ കണ്ട ഒരു ചാമ്പ് പൈപ്പില്‍ നിന്നും നിറച്ച ഒരു കുപ്പി വെള്ളം ഉണ്ടായിരുന്നത് കഷ്ടിച്ച് ഒരു ഗ്ലാസ്‌ ബാക്കി ഉണ്ടാകും. കന്നാസില്‍ കുറച്ചു വെള്ളമുണ്ട്. അത് ഏറ്റവും അടിയന്തിരഘട്ടത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ് . ഇടക്കിടക്ക് ബഫ് ( മുഖം മൂടുന്ന ഉറ ) ഒന്ന് നനച്ച് ഇടും. പത്തു മിനുറ്റ് കൊണ്ട് അത് ആവിയായി പോകും.. വല്ലപ്പോഴും ചെവിയും മൂക്കും നനയ്ക്കും . ഇങ്ങനെയൊക്കെയാണ് ചൂട് നേരിടുന്നത്. നേരം ഒരു മണിയായി. വിശന്നിട്ട്കണ്ണ് കാണുന്നില്ല. തലേന്ന് രാത്രി മുതല്‍ ഉള്ള ആഹാരം ഒരു ഗ്ലാസ്‌ കട്ടനും രണ്ടു ബിസ്കറ്റുമാണ്. അങ്ങനെ മുന്നോട്ടു പോകുമ്പോള്‍, കുറച്ചു ദൂരെ ഒരു മരം കണ്ടു. അടുത്ത് കുറച്ചു കുറ്റിചെടികളും വള്ളിപടര്‍പ്പുകളും ഒക്കെയുണ്ട്. ഞാന്‍ ടെന്‍സിങ്ങിനെ അവിടെ പകുതി വെയിലിലും തണലിലും ഒക്കെയായി സെന്‍റര്‍ സ്റ്റാന്‍ഡില്‍ വെച്ചു . അവന്‍ കുറച്ചു റസ്റ്റ്‌ എടുക്കട്ടെ . ബാക്കിയുള്ള ഇത്തിരി സ്ഥലത്ത് ഞാന്‍ എന്‍റെ മുക്കാലി സ്ടൂള്‍ നിവര്‍ത്തി വെച്ചു മരത്തോടു ചേര്‍ത്തിട്ടു ചാരിയിരുന്നു.
എന്തൊരാശ്വാസം !
ഇനിയിപ്പോ ബിസ്കറ്റ് എങ്കില്‍ ബിസ്കറ്റ്! വിശന്നിട്ടു വയ്യ. വെള്ളം ഒരല്‍പ്പം കാണുമായിരിക്കും. തൊണ്ട നനക്കാം! ബൂട്ടുകള്‍ ഊരി വെച്ചു, ബാഗ്‌ തുറന്നു ബിസ്കറ്റ് കൂട് എടുത്തു പൊട്ടിച്ചു. അപ്പോള്‍ എന്‍റെ വലതു വശത്ത് ആരോ തോണ്ടുന്നു!!
ഇതാരെടാ? ഞാന്‍ നോക്കുമ്പോള്‍ ഒരു കുട്ടി! ഒരു നാലു വയസ്സ് കാണും. അവന്‍ ചിരിച്ചു; ഞാനും. ഇവന്‍ എവിടുന്നു വന്നതായിരിക്കും? പുറകില്‍ പാടങ്ങള്‍ ആണ്. ഞാന്‍ ഇരിക്കുന്ന മരത്തിന്‍റെ ശാഖകള്‍ പാടത്തേക്ക് ചാഞ്ഞുകിടക്കുകയാണ്. പിന്നെ കുറ്റിചെടികളും ഉണ്ട്. അതിനു പുറകില്‍ നിന്നായിരിക്കാം ഈ കുട്ടി വന്നത്. ആ കുട്ടി എന്‍റെ നീ ഗാര്‍ഡ് ( knee guard) ഒക്കെ തൊട്ടു പരിശോധിച്ചു. ഞെക്കി നോക്കി.
'ഇത് വേണോ?' ഞാന്‍ അവനു ബിസ്കറ്റ് കൂട് കാണിച്ചു ആംഗ്യഭാഷയില്‍ ചോദിച്ചു.
'എനിക്കാ?' അവന്‍ തന്‍റെ നെഞ്ചില്‍ തൊട്ടു തിരിച്ചും ആംഗ്യം കാട്ടി.
"ഉം." ഞാന്‍ കൂട് അവന്റെ കയ്യില്‍ കൊടുത്തതും അവന്‍ ശരം വിട്ടത് പോലെ പാഞ്ഞു അപ്രത്യക്ഷന്‍ ആയി .
ഈ കുട്ടി ഇതെങ്ങോട്ട് പോയി? ഞാന്‍ എന്തായാലും പുറകെ പോയി നോക്കാം എന്ന് കരുതി. കുറച്ചു വെള്ളം കിട്ടിയാല്‍ കുടിക്കാമല്ലോ. കുപ്പിയും കക്ഷത്തില്‍ തിരുകി, ബാഗും മറ്റും ഒതുക്കി വെച്ചു ഒരു കൂട് ബിസ്കറ്റും എടുത്തു ഞാന്‍ ആ പടര്പ്പുകളുടെ വശത്തുള്ള വരമ്പിലൂടെ കയറി .
അവിടെ കണ്ട കാഴ്ച! അവിടെ മൂന്ന് നാലു പേര് ഉണ്ട്. പശുവും രണ്ടു കിടാങ്ങളും മേയുന്നുണ്ട്. ഒരു കര്‍ഷക കുടുംബം ആണെന്ന് തോന്നുന്നു. ഉച്ച സമയത്തെ വിശ്രമത്തില്‍ ആവണം. നടന്നടുക്കുമ്പോള്‍ അവിടെ കണ്ട കാഴ്ച അപൂര്‍വമായ ഒന്നായിരുന്നു. ആ നാലുവയസ്സുകാരന്‍ എല്ലാവര്‍ക്കും ബിസ്കറ്റ് കൊടുക്കുന്നു. അവസാനം അവന്‍ തന്‍റെ പങ്കുമായി വരമ്പത്ത് കാലും നീട്ടി ഇരുന്നു രുചിയോടെ തിന്നുതുടങ്ങുന്നു. അപ്പോഴാണ്‌ ഞാന്‍ അവിടേക്ക് ചെല്ലുന്നത്. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു; കൂടെ ബാക്കിയുള്ളവരും. അടുത്തു അവന്റെ അമ്മ ആണെന്ന് തോന്നുന്നു, അവനേക്കാള്‍ ഇളയ ഒരു കുട്ടിയുമായി കൂനിപിടിച്ചു ഇരിക്കുന്നുണ്ട്. അവരെ ഒരു സ്ത്രീ ആണെന്ന് മാത്രമേ പറയാന്‍ കഴിയു. അസ്ഥികൂടത്തില്‍ തുണി ചുറ്റിയ ഒരു രൂപം മാത്രം.. പട്ടിണിയുടെയും പ്രാരാബ്ധത്തിന്റെയും ജീവനുള്ള പ്രതീകം. അവര്‍ക്ക് നേരെ ഞാന്‍ എന്‍റെ കയ്യില്‍ ഉള്ള ബിസ്കറ്റ് കവര്‍ നീട്ടി.
തനിക്ക് എടുക്കാമോ പാടില്ലയോ? അങ്ങനെയൊരു പരിഭ്രമവും അതിശയവും അവരുടെ മുഖത്തുണ്ട്. കൂടാതെ എന്‍റെ ഭക്ഷണം അവര്‍ തൊടുവാന്‍ പാടുണ്ടോ എന്ന സംശയവും. അതെങ്ങനെ അറിഞ്ഞു എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാവാം . ഏകാന്ത യാത്രകളും വ്യത്യസ്തമായ അനുഭവങ്ങളും ഒരാളെ വാക്കുകള്‍ക്കും അവസ്ഥകള്‍ക്കും അപ്പുറത്തു ചിലത് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ആക്കും എന്ന് മാത്രമാണ് അതിനുള്ള ഉത്തരം.
എന്തായാലും അവര്‍ ബിസ്കറ്റ് എടുത്തു. അവരുടെ ഭര്‍ത്താവു മൂന്നെണ്ണവും മറ്റൊരാള്‍ രണ്ടും എടുത്തു പോക്കെറ്റില്‍ വെച്ചു. ചിലപ്പോള്‍ വീട്ടില്‍ ആര്‍ക്കെങ്കിലും കൊടുക്കാനാവും എന്നൊക്കെ ഞാന്‍ കരുതി. ഞാനും അവരുടെ അടുത്തിരുന്നു,
എന്നാല്‍ എന്നെ അതിശയിപ്പിച്ചുകൊണ്ട് അയാള്‍ ആ ബിസ്കറ്റുകള്‍ ഓരോന്ന് വീതം അവിടെയുണ്ടായിരുന്ന പശുക്കള്‍ക്കും കിടാവുകള്‍ക്കും കൊടുത്തു!!  അങ്ങനെ ഞങ്ങള്‍ എല്ലാവരും കഴിച്ചു. എനിക്കാണെങ്കില്‍ ദാഹം വല്ലാതെയുണ്ട് . ''വെള്ളം കുടിക്കാന്‍ തരുമോ?'' ആംഗ്യവും ഹിന്ദിയും ചേര്‍ത്ത് ഞാന്‍ ചോദിച്ചു. അവര്‍ സംസാരിക്കുന്നത് ഹിന്ദി അല്ലായിരുന്നു.
ഓ തരാമല്ലോ എന്ന അര്‍ഥത്തില്‍ ആ സ്ത്രീ എനിക്ക് ഇടത്തരം ചരുവം പോലയുള്ള പാത്രത്തില്‍ വെള്ളം തന്നു. ഞാന്‍ കുടിച്ചു. ഉപ്പും പുളിയും ഒന്നും തോന്നാത്ത ഒരു വെള്ളം. ഇവരുടെ കഞ്ഞിവെള്ളം ആയിരിക്കും, അങ്ങനെ ഓര്‍ത്തുകൊണ്ട് ഞാന്‍ കുറച്ചു കുടിച്ചു. എന്തോ തരികള്‍ ഒക്കെ അതില്‍ ചേര്‍ത്തിട്ടുണ്ട്. എന്തായാലും കുടിച്ചപ്പോള്‍ നല്ല ഉന്മേഷം തോന്നി; ദാഹവും മാറി. ഞാന്‍ പാത്രം മടക്കി കൊടുത്തു. അപ്പോള്‍ നാലു വയസ്സുകാരന്‍ വന്നു ആ പാത്രം വാങ്ങി അതിലെ വെള്ളം കുറച്ചു കുടിച്ചു.
ആകെ ഒരു പാത്രം വെള്ളമേയുള്ളൂ, അതുകൊണ്ട് എല്ലാവരും അതില്‍ നിന്നു തന്നെ കുടിക്കുകയാണ്. എനിക്കതൊരു പ്രശ്നമായി തോന്നിയില്ല അപ്പോള്‍.
(യാത്രയുടെ ആദ്യ ദിനത്തില്‍ മിനറല്‍ വെള്ളം കുടിച്ചായിരുന്നു
എന്‍റെ ജീവിതം എന്ന് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. എന്നാല്‍ എന്‍റെ പ്ലാനുകളുടെ അര്‍ത്ഥമില്ലായ്മയും, കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്ന ചില സംഭവങ്ങള്‍ മൂന്നാം ദിനം സംഭവിച്ചു. അത് പിന്നീട് പറയാം.) എന്തായാലും അപരിചിതരോടൊപ്പം ഒരേ പാത്രം പങ്കിടുന്നത് അപ്പോള്‍ എനിക്കൊരു പ്രശ്നമായി തോന്നിയില്ല.

എന്നാല്‍ ഞാന്‍ കാണാന്‍/ പഠിക്കാന്‍ പോകുന്ന അവിസ്മരണീയമായ കാര്യം അതൊന്നുമല്ലായിരുന്നു. ഞങ്ങള്‍ ഇരുന്നിടതെക്ക് പശുക്കുട്ടി ഓടിവന്നു. ആ പാത്രത്തിലുള്ള വെള്ളം അതും കുടിച്ചു. വീട്ടുകാരന്‍ അതിന്‍റെ മുഖത്ത് പറ്റിയ വെള്ളവും പൊടിയും ഒക്കെ തന്‍റെ തോളില്‍ കിടക്കുന്ന തോര്‍ത്ത്‌ എടുത്തു നന്നായി തുടച്ചു. പശുക്കുട്ടി അയാളുടെ അടുത്ത് കിടന്നു അയവിറക്കാന്‍ തുടങ്ങി. പശുക്കുട്ടി കുടിച്ചു കഴിഞ്ഞും അതില്‍ ഇനിയും വെള്ളം ഉണ്ട്. വീട്ടുകാരന്‍ അതെടുത്ത് കുറെ കുടിച്ചു!! എന്തൊരു അനുഭവം! ഞാന്‍ സ്തബ്ധനായി ഇരുന്നു പോയി. ഞാന്‍ എന്താണ് കുടിച്ചത് , കാടിവെള്ളം...!
എല്ലാവരും ഒരേ പോലെ കാടി വെള്ളം. അത് വയറില്‍ ഇളകി മറിയുന്നത് പോലെ.. പക്ഷെ ആ നിമിഷം എനിക്ക് കുറെ തിരിച്ചറിവുകളുടെത് കൂടി ആയിരുന്നു....            തങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍; തങ്ങളെ പോലെ തന്നെ, ഒരു പക്ഷെ അതിലേറെ സ്നേഹിക്കുന്ന മനുഷ്യര്‍. അവിടെ വേറിട്ടൊരു ജീവിതം ഇല്ല. എല്ലാവരും ഉള്ളത് ഒരേ പോലെ പങ്കിടുന്നു; എല്ലാവര്‍ക്കും വിശപ്പ്‌ ഒന്ന് തന്നെ.. കാലികള്‍ക്ക് തിന്നുവാന്‍ പച്ചപ്പുല്ലെങ്കിലും ഉണ്ട്; എങ്കിലും തങ്ങള്‍ കഴിക്കുന്നതെല്ലാം കൊടുത്തും പങ്ക് വെച്ചും സ്നേഹിക്കുന്ന മനുഷ്യര്‍. എനിക്കപ്പോള്‍ യാതൊരു അസ്വസ്ഥതയും തോന്നിയില്ല, എന്ന് മാത്രമല്ല എന്‍റെ ഉള്ളില്‍ ഒരു പുതിയ വെളിച്ചം നിറഞ്ഞിരുന്നു.
ആ നാലു വയസ്സുള്ള പിഞ്ചു ബാലന്‍റെ കാര്യം തന്നെ എടുക്കുക. വിശപ്പിന്റെ വില അറിയുന്ന ആ കുഞ്ഞ് തനിക്കു കിട്ടിയ വിശേഷപ്പെട്ട ആഹാരം ആദ്യം പങ്കു വെക്കുകയാണ്‌ ചെയ്തത്. അവസാനം മാത്രമാണ് ആ കുട്ടി സ്വയം കഴിച്ചത്! ഒരുപക്ഷെ ഈ ഞാന്‍ പോലും കഠിനമായ വിശപ്പ്‌ വരുമ്പോള്‍ എനിക്ക് കിട്ടിയ ആഹാരം ആദ്യം കഴിക്കുമായിരിക്കും; പിന്നീട് മറ്റുള്ളവരെ ഓര്‍ക്കുകയും ചെയ്യും. എന്നാല്‍ ഈ കുട്ടിയോ?
ഈ പാതയില്‍ എനിക്കായി ഒരുക്കിവെച്ചിരുന്ന ഉള്‍ക്കണ്ണ്‍ തുറപ്പിക്കുന്ന അനുഭവങ്ങളില്‍ ഒന്ന്..
ഞാന്‍ അറിയുന്നു... 'യാത്ര തന്നെ ജീവിതം; ജീവിതം തന്നെ യാത്ര...'

Thursday 14 May 2015

രാജു ഭായ് -രണ്ടാം/അവസാന ഭാഗം

 ഹംപിയിലെ രാജു ഭായ് -രണ്ടാം/അവസാന ഭാഗം
*(ഒന്നാം/ആദ്യ ഭാഗം വായിചിട്ടില്ലാത്തവര്‍ ആദ്യ പോസ്റ്റ്‌ നോക്കുക )
ഞാന്‍ ചാവി വാങ്ങി വെച്ചു മുറി അടച്ചു .
കട്ടിലില്‍ വന്നിരുന്നു ഡയറി എടുത്തു .
ടക് ... ടക്
വാതില്ക്കല്‍ രാജു ഭായ്
സാറിന് കഴിക്കാന്‍ എന്താണ് വേണ്ടത് ? അയാളുടെ ചോദ്യം കേട്ടാല്‍ ഒരു മെനു ഇപ്പോള്‍ മാജിക് പോലെ എടുത്തു കാണിക്കും എന്ന് തോന്നും .
'' നിങ്ങള്‍ എന്ത് കഴിക്കുന്നോ അത് . ഞാന്‍ പറഞ്ഞല്ലോ ഞാന്‍ ഒരു ഗ്രാമീണ ജീവിതം ആസ്വദിക്കാന്‍ ആണ് നിങ്ങളുടെ വീട്ടില്‍ താമസിക്കുന്നത് . നിങ്ങള്‍ കഴിക്കുന്നതേ എനിക്ക് തരാവൂ .
ഞങ്ങള്‍ക്കിന്നു ഫ്രൈ റൈസ് ആണ് !
നിങ്ങള്‍ ഫ്രൈ റൈസ് ആണോ ഉണ്ടാക്കുന്നത്
അതെ ഇന്ന് രാത്രി ഫ്രൈ റൈസ് ആണ്
ഉള്ളില്‍ അല്പം നിരാശ തോന്നി ; ഈ ചൈനീസ് ഫുഡില്‍ നിന്നും ഇവിടത്തുകാര്‍ക്കും മോചനമില്ലേ ...
ഒകെ എനിക്കും അത് മതി .
ശരി സര്‍ , ചായ എങ്ങനെ ഉണ്ടായിരുന്നു ?
നല്ല ചായ ആയിരുന്നു ! ഞാന്‍ സത്യസന്ധമായി പറഞ്ഞു .
പിന്നീട് ഒരു അരമണിക്കൂര്‍ ആരും ശല്യപ്പെടുത്താന്‍ വന്നില്ല . ടിവി എനിക്ക് തന്ന മുറിയില്‍ ഒരു സാരി പുതച്ചു ഉറങ്ങുന്നുണ്ടായിരുന്നു . ഞാന്‍ അതിന്റെ പ്ലഗ് പൊയന്ടിലും സമാന ഇടങ്ങളിലും ആയി എന്‍റെ ചാര്‍ജറുകള്‍ ഫിറ്റ്‌ ചെയ്തു .
അങ്ങനെ ഫ്രൈ റൈസിനു സമയം ആയി . എനിക്കാണെങ്കില്‍ നല്ല വിശപ്പുണ്ട് .
ഒരു പ്ലേറ്റില്‍ അപ്പോള്‍ മുറിച്ചെടുത്ത വാഴയിലയില്‍ ഫ്രൈ റൈസ് വിളമ്പി വെച്ചിട്ടുണ്ട് ഗൃഹനാഥയായ മംഗളമ്മ .
സോണമസൂരി ചോറില്‍ മഞ്ഞളും മുളകും ചേര്‍ത്ത് വറുത്തതില്‍ അങ്ങിങ്ങായി കാരറ്റുകഷണങ്ങള്‍ , ബീന്‍സ് കഷണങ്ങള്‍ ഒക്കെ അലങ്കാരത്തിനു വെച്ചിട്ടുണ്ട് .. ഫ്രൈ റൈസ് . ഞാന്‍ അത് മുഴുവന്‍ അകത്താക്കി , സീരിയല്‍ കാണാതെ വിങ്ങുന്ന മംഗളമ്മക്ക് നന്ദി പറഞ്ഞു ഉറങ്ങാന്‍ കിടന്നു ... ശുഭരാത്രി .. പുറത്ത് ഗ്രാമത്തിന്റെ നിശബ്ദത , പശുക്കള്‍ ഇടക്ക് കരയുന്നു , രാക്കിളികള്‍ പാടുന്നു .. ഞാന്‍ എപ്പോഴോ ഉറങ്ങിപ്പോയി ..
കാലത്ത് ഉറക്കം കഴിഞ്ഞു പുറത്തിറങ്ങി . നല്ല അന്തരീക്ഷം .. ശുദ്ധമായ വായു . വീട്ടിനു പുറത്ത് ഒരാളുടെയും അനക്കമില്ല . എല്ലാവരും എവിടെ ? അപ്പോള്‍ തോട്ടത്തില്‍ നിന്നും ഒച്ച കേട്ടു . അവിടെ ചെന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പാകമായ കായക്കുലകള്‍ മുറിച്ചു ഒരു മിനി ടെമ്പോ യില്‍ കയറ്റുകയാണ് .
ഞാന്‍ ദേവരാജ് , രാജുഅണ്ണന്‍റെ ബന്ധു , അയാള്‍ സ്വയം പരിചയപ്പെടുത്തി .
അവരെല്ലാം എവിടെ ?
അവരൊക്കെ റസ്റൊരന്റില്‍ പോയി . രാവിലെ തുറക്കണ്ടേ ?
ആഹാ നന്നായി ഇവര്‍ക്ക് ഹോട്ടല്‍ ഉണ്ടോ ?
സാറിന് ബ്രേക്ക് ഫാസ്റ്റ് വേണ്ടേ . ഞാന്‍ ഇപ്പൊ തന്നെ അവിടെ പോയി കൊണ്ടുവരാം . ഇതും പറഞ്ഞു ദേവരാജ് അപ്രത്യക്ഷനായി .
രണ്ടര ഷവറില്‍ കുളിച്ചു ഞാന്‍ വേഗം റെഡി ആയി . വേഗം കഴിച്ചു രാവിലെ തന്നെ ഹമ്പി കാണാന്‍ പോണം . ക്യാമറകള്‍ ഒക്കെ എടുത്തു വെച്ചു . അടുത്ത് തന്നെയാണ് ഹമ്പി ; അതുകൊണ്ട് നടന്നാണ് പോകുന്നത് .
ദേവരാജ് വേഗം വന്നു . കയ്യില്‍ ഒരു അഞ്ചിഞ്ചു വലിപ്പമുള്ള കറുത്ത പ്ലാസ്റിക് കവര്‍ .
( നമ്മുടെ നാട്ടില്‍ നിരോധിച്ച റീ സൈക്കിള്‍ ചെയ്ത പ്ലാസ്റിക് കവര്‍ ആണത് ) അതിനുള്ളില്‍
' കന്നടമ്മ ഡൈലി ' പത്രക്കടലാസില്‍ വിശ്രമിക്കുന്ന രണ്ടു ഇഡ്ഡലികള്‍ , മുകളില്‍ ഒരു ഭംഗിക്ക് കുറച്ചു ചമ്മന്തി . തീര്‍ന്നില്ല , വേറെ ഒരു വെള്ള പ്ലാസ്റ്റിക്‌ കൂടില്‍ കുറച്ചു ചായ നിറച്ചു കെട്ടിയിട്ടുണ്ട് ; കൂടെ ഒരു പേപ്പര്‍ കപ്പും .
ഞാന്‍ മാതൃഭാഷയില്‍ നാക്കില്‍ വന്ന ചില വാക്കുകള്‍ വിഴുങ്ങി
'' മി ദേവരാജ് , ഇങ്ങനെയാണോ നിങ്ങള്‍ ഒരു അതിഥിയോട് പെരുമാറുന്നത് ? കുറഞ്ഞ പക്ഷം നിങ്ങള്‍ ഈ ഭക്ഷണം ഒരു പാത്രത്തില്‍ വിളമ്പി കൊണ്ടുവന്നു തന്നിരുന്നെങ്കില്‍ എത്ര മോശമാണെങ്കിലും ഞാന്‍ കഴിച്ചേനെ . തനിക്കൊന്നും ഒരു മര്യാദ ഇല്ലേ ? കഷ്ടം . ഇന്നാ , ഇത് ഇയാള്‍ കൊണ്ട് പോയി എന്താന്ന് വെച്ച ചെയ്യ്‌ , ഞാന്‍ പുറത്തു നിന്നു കഴിച്ചോളാം .'' ഞാന്‍ ആ കവര്‍ വരാന്തയിലേക്ക്‌ അങ്ങിനെ ഇട്ടു. . ആ ചായ എടുത്തു ഗ്ലാസില്‍ ഒഴിച്ച് കുടിച്ചു .
സോറി സര്‍ , അറിയാതെ പറ്റിപ്പോയി സര്‍ , ഇനി ഇങ്ങനെ ഉണ്ടാവില്ല സര്‍ .. ദേവരാജ് പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ . ഞാന്‍ അയാളെ ശ്രദ്ധിക്കാതെ ഹമ്പിയിലെക്ക് നടന്നു .
സാറെ സോറി , ഇവിടെ അടുത്ത് തന്നെയാ നമ്മുടെ റസ്റ്റ്‌റെന്റ് .അവിടെ കഴിക്കാം . ദേവരാജ് വിടുന്ന മട്ടില്ല . ഞാന്‍ ഒന്നയഞ്ഞു . ശരി നോക്കാം . ഞങ്ങള്‍ മെയിന്‍ റോഡില്‍ ഒരു ചെറിയ കലുങ്കിനടുത്ത് എത്തി. . രണ്ടു മൂന്നു കൊച്ചു പെട്ടിക്കടകള്‍ ഉള്ള ഒരു സ്ഥലം .
ഇതാ സര്‍ റസ്റ്റ്‌റെന്റ് !
എവിടെ ?
ദേ , ഇത് തന്നെ .. ദേവരാജ് ഉത്സാഹത്തോടെ ചൂണ്ടി . ഒരു ചെറിയ ഡസ്ക് , രണ്ടു സ്റ്റൂളുകള്‍ . പുറകില്‍ മംഗളമ്മ ഇരിക്കുന്നുണ്ട് . മുന്‍പില്‍ ഒരു തട്ടില്‍ ഇഡ്ഡലി നിരത്തി വെച്ചിരിക്കുന്നു . ഒരു അലുമിനിയ പാത്രത്തില്‍ ചമ്മന്തി .
വാ വാ അവര്‍ എന്നെ കൈ കാട്ടി വിളിച്ചു . ഞാന്‍ കേള്‍ക്കാത്ത മട്ടില്‍ ആഞ്ഞു നടന്നു .
ദേവരാജ് പുറകെ ഓടി വന്നു .
ഞാന്‍ ഉച്ചക്ക് വീട്ടില്‍ വന്നു കഴിച്ചോളാം ഇപ്പോള്‍ എനിക്കൊന്നും വേണ്ട . ഞാന്‍ ദേവരാജിനോട് പറഞ്ഞു .
ഹംപിയിലേക്ക് ഉള്ള വഴിയില്‍ ഒരു ചെറിയ ഉന്തുവണ്ടിയില്‍ ഒരു പയ്യന്‍ നല്ല ഒന്നാന്തരം പൂരിയും കിഴങ്ങുകറിയും വില്‍ക്കുന്നു . ഞാന്‍ അതുവാങ്ങി കഴിച്ചു കാഴ്ചകളുടെ വിരുന്നുണ്ണാന്‍ പുറപ്പെട്ടു.
ഹംപി എനിക്ക് കുറെയേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു . എല്ലാം വിശദമായിത്തന്നെ കണ്ടും അനുഭവിച്ചും കുറെ നേരം ചിലവഴിച്ചു . നന്നായി വിശന്നു തുടങ്ങിയപ്പോള്‍ വാച്ചില്‍ സമയം ഒന്നര ആകുന്നു . ഇനി മടങ്ങാം രാജുഭായിയും മംഗളമ്മയും ഇപ്പോള്‍ ഭക്ഷണം റെഡി ആക്കി കാത്തിരിക്കുകയായിരിക്കും . ഞാന്‍ അവരുടെ വീട്ടിലേക്കുള്ള വഴിയിലൂടെ തണല്‍ പറ്റി വേഗം നടന്നു . വീടിനു പുറത്ത് മുളങ്കാലും ചാരി താടിക്ക് കയ്യും കൊടുത്ത് മംഗളമ്മ വെറ്റിലയും ചവച്ചു ചിന്തവിഷ്ടയായി ഇരിപ്പുണ്ട് . രാജുഭായി , ദേവരാജ് ഇവരൊന്നും അവിടെ ഇല്ല . എല്ലാം തീറ്റയും കഴിഞ്ഞു പോയോ ?
സാറ് വെല്ലോം കഴിച്ചോ ? മംഗളമ്മ സ്നേഹപൂര്‍വ്വം അന്വേഷിച്ചു .
'' അതെങ്ങനെ ? നിങ്ങളോട് ഞാന്‍ ഉച്ചക്ക് ഉണ്ണാന്‍ വരും എന്ന് പറഞ്ഞിട്ടല്ലേ പോയത് ?'' ഇവിടെ ഒന്നും ഉണ്ടാക്കിയില്ലേ ? നിങ്ങളാരും ഉച്ചക്ക് ഒന്നും കഴിക്കുകയില്ലേ ? ഞാന്‍ ചോദിച്ചു .
മറുപടി ഒരു മറുചോദ്യം എന്‍റെ നേര്‍ക്ക് വന്നു
സാറിന് കഴിക്കാന്‍ എന്താ വേണ്ടത് ? ഇപ്പൊ ഉണ്ടാക്കി തരാം . തൈര് സാദം ?
മംഗളമ്മ എഴുന്നേറ്റു സാരിയൊക്കെ വലിച്ചുകുത്തി അടുക്കളയിലേക്ക് പ്രവേശിക്കാന്‍ തയ്യാറായി . ഇവര്‍ ഒരു മടിച്ചി ആണെന്ന് എനിക്ക് മനസ്സിലായി . ശരി തൈര് സാദം എങ്കില്‍ തൈര് സാദം ; എനിക്കിഷ്ടമുള്ള ആഹാരം ആണത് എന്നൊക്കെ സ്വയം പറഞ്ഞു മനസ്സിനെ ആശ്വസിപ്പിച്ചു .. ഞാന്‍ തൈര് സാദം പ്രതീക്ഷിച്ചു അകത്തു ഇരുന്നു , വിശന്നിട്ടാണെങ്കില്‍ കുടലു കരിയുന്നു , തലയും നോവുന്നു . മണി രണ്ടു കഴിഞ്ഞു . ഞാന്‍ ക്ഷമ കെട്ടു പുറത്തു വന്നു .
ഇപ്പൊ തരാം സര്‍ . മംഗളമ്മ അനങ്ങാപ്പാറ പോലെ നില്‍ക്കുകയാണ് . അപ്പോള്‍ ഒരു ചെറുക്കന്‍ വിട്ടില് പോലെ ചാടി വന്നു . അവനാണ് ചിരഞ്ജീവി ! അവന്‍ വന്ന പാടെ മംഗളമ്മ കയ്യില്‍ ചുരുട്ടിവെച്ച പൈസ അവനു കൊടുത്തു .
'' പോയി തൈര് മേടിച്ചോണ്ട് വാ !''
എന്‍റെ തൈര്‍ സാദത്തിനുള്ള പ്രധാന ഉല്പന്നം കടയില്‍ ഇരിക്കുന്നെയുള്ളൂ എന്ന് അപ്പോഴേക്കും നിസ്സഹായതയോടെ ഞാന്‍ മനസ്സിലാക്കിയിരുന്നു. . മണി രണ്ടര.... രണ്ടേമുക്കാല്‍ ...
അവസാനം പ്ലേറ്റില്‍ വിരിച്ച തൂശനിലയില്‍ നല്ല ഒന്നാന്തരം തൈരുസാദം എത്തി !! . ഈ തള്ളയുടെ കൈപ്പുണ്യം അപാരം .. പക്ഷെ കൂടെ ഒന്ന് തൊട്ടുകൂട്ടാന്‍ ചുറ്റും നോക്കിയിട്ടും ഒന്നും വെച്ചിട്ടില്ല എന്ന് മനസ്സിലായി . അപ്പോഴാണ് ഓര്‍ത്തത് . കയ്യില്‍ ഉണ്ടല്ലോ പതിനേഴു നാള്‍ മുന്‍പ് പായ്ക്ക് ചെയ്ത നല്ല കടുമാങ്ങ ! അവനെ തൊട്ടുകൂട്ടി ഉഷാറായി ഞാന്‍ തൈരുസാദം അടിച്ചു . ഇനി ഒരു ചെറിയ വിശ്രമം ..
അല്‍പ്പനേരം ഒരു മയക്കം . അത് കഴിഞ്ഞു എടുത്ത ഫോട്ടോസ് എല്ലാം ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റി ബാറ്ററികള്‍ എല്ലാം ചാര്‍ജ് ചെയ്യാന്‍ ഇട്ടു . നേരം നാലു മണി കഴിയുന്നു . ഞാന്‍ ഇറങ്ങി പുഴവക്കിലെക്ക് നടന്നു . തുന്ഗഭദ്ര അങ്ങനെ ശാന്തമായി ഒഴുകുന്നു . നീന്തിതുടിക്കുന്ന കുട്ടികള്‍ , കുളിക്കുന്നവര്‍ , അലക്കുന്നവര്‍ കൂടെ ഗ്രാമത്തിലെ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ചു കൈമാറുന്നുണ്ടാകാം. തിരക്കൊഴിഞ്ഞ ഭാഗത്ത്‌ ഞാന്‍ ഇറങ്ങി നന്നായി ശരീരം തണുക്കും വരെ കുളിച്ചു . എന്തൊരു സുഖം . കുളി കഴിഞ്ഞു വീണ്ടും നാട്ടുവഴികള്‍ ചുറ്റി ഒരു ചായയും കുടിച്ചു മടങ്ങിയെത്തിയപ്പോള്‍ ഏഴു മണിയായി . നാളെ അതിരാവിലെ പുറപ്പെടണം . ബാഗുകള്‍ പായ്ക്ക് ചെയ്തു ടെന്‍സിങ്ങിനെ റെഡി ആക്കി നിര്‍ത്തണം . നാളെ കാസര്‍ഗോഡ് ആണ് തീരുമാനിച്ചിരിക്കുന്നത് , ഇവിടെ നിന്നും 485 കി മി ഉണ്ട് .
വൈകുന്നേരം രാജു ഭായി വന്നു .
സാറിന് രാത്രി കഴിക്കാന്‍ എന്താണ് വേണ്ടത് ?
നിങ്ങള്‍ എന്ത് കഴിക്കുന്നോ അത് ? ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ എനിക്കുവേണ്ടി നിങ്ങള്‍ ഒന്നും ഉണ്ടാക്കണ്ട . നിങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്നും ഒരു പങ്ക് എനിക്ക് തരിക . മനസ്സിലായോ ? ഞാന്‍ ശാന്തനായി പറഞ്ഞു .
ശരി സര്‍ .
എട്ടരമണിയോടെ അത്താഴം എത്തി .
പാത്രത്തില്‍ ഇലയിട്ട് അതില്‍ ചൂട് ചോറ് . വശത്ത് ഒരു കപ്പില്‍ രസം . പിന്നെ ഒന്നില്‍ മുട്ട ചിക്കി വറുത്തത് ( ചുവന്ന മുളക് ആണ് ചേര്‍ത്തിരിക്കുന്നത് ) , കുറച്ചു ഉള്ളിക്കഷണങ്ങള്‍ . നല്ല വിശപ്പുണ്ട് . ഞാന്‍ സ്വാദോടെ ഉണ്ടു. ഉഗ്രന്‍ രസം . ഊണ് കഴിഞ്ഞു ഞാന്‍ ഒരു കപ്പു രസം കൂടി വാങ്ങി കുടിച്ചു ( എക്സ്ട്രാ !)
താലി ഭക്ഷണം ഇഷ്ടപ്പെട്ടോ ? രാജു അന്വേഷിച്ചു
അപ്പൊ ഇത് താലി ആയിരുന്നോ !! ഞാന്‍ ഓര്‍ത്തു
'' വളരെ ഇഷ്ടപ്പെട്ടു ,'' ഞാന്‍ പറഞ്ഞു
സാറ് എക്സ്ട്രാ രസവും കുടിച്ചു .. '' അതെ !''
സാര്‍ നാളെ വെളുപ്പിന് പോവുമല്ലോ , അപ്പോള്‍ ഇപ്പൊ കഴിച്ച താലി ഉള്‍പ്പടെ 260 രൂപ ആഹാരത്തിനായി .....
അയാള്‍ വിശദീകരിച്ചു , '' താളിക്ക് 200 രൂപ , സാദം 40 രൂപ , ഇന്നലെ കുടിച്ച കട്ടഞ്ചായ 20 രൂപ !
ഇരുപതു രൂപയോ ? ഞാന്‍ വാ പൊളിച്ചുപോയി
അതെ സര്‍ , അത് സ്പെഷ്യല്‍ കട്ടന്‍ ആയിരുന്നു . പിന്നെ സാറിന് തന്ന ബ്രേക്ക്‌ ഫാസ്റ്റ് കോംപ്ലിമെന്‍ററി ആയിരുന്നു ... അതാണ് സര്‍ എടുത്ത് എറിഞ്ഞത് !!!
ഞാന്‍ ചിരിക്കണോ ? കരയണോ ?
ഇതാ 300 രൂപ ! വെച്ചോ , ബാക്കി ടിപ് !!
ഞാന്‍ മുറിയില്‍ കയറി വാതില്‍ അടച്ചു . അലാറം സെറ്റ് ചെയ്ത ഉറങ്ങാന്‍ കിടന്നു .
രാവിലെ നാലു മണിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ രാജു ഭായി ഒരു ചെറിയ ഗ്ലാസില്‍ ഒരു ഔണ്‍സ് കട്ടന്‍ കൊണ്ട് തന്നു .
'' ഇതിനെത്രയാ ?'' ഞാന്‍ ചോദിച്ചു ..
അയ്യോ അങ്ങനൊന്നും പറയരുത് സര്‍ , സര്‍ ഞങ്ങളുടെ ഗസ്റ്റ് അല്ലെ . ഇപ്പൊ പോകുവല്ലേ അതാണ് .
ഞാന്‍ തലയാട്ടി , ''ഉം , ഞാന്‍ നിങ്ങളുടെ ഗസ്റ്റ് .. ഒരു ഗസ്ടിനോട് ഇങ്ങനെ ആണോ പെരുമാറുന്നത് ? ഇപോ കുടിച്ച ചായ ഇന്നലെ ഞാന്‍ തന്ന ടിപ്പില്‍ വകവേച്ചോ '', ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ..
'' സോറി സര്‍ , സോറി . സാറ് ഞങ്ങളുടെ വഴികാട്ടിയാണ് . ഞാന്‍ ഈ ബിസിനെസ്സ് തുടങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു . സാറ് ഇനീം വരണം !!''
ഞാന്‍ ഇതുകേട്ട് പുളകിതനായി ടെന്‍സിങ്ങിനെ തലോടി സ്റ്റാര്‍ട്ട്‌ ചെയിതു.

അടുത്ത ലക്‌ഷ്യം 485 കിലോ മീറ്റര്‍ അകലെ ....എന്‍റെ കേരളത്തിലേക്ക്....... smile emoticon